2018

ആലപ്പുഴ ജില്ലയിൽ കുട്ടനാട് ഉൾപ്പെടെ ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം വലിയ നാശ നഷ്ടമാണ് ജനങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സമുദ്രനിരപ്പിന് താഴെയാണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്. ജലഗതാഗതം പ്രധാന ആശ്രയമായിരുന്ന കുട്ടനാട്ടിൽ ഇന്ന് നിരവധി റോഡുകൾ വന്നു.പാലങ്ങൾ വന്നു. പാടശേഖരങ്ങളെ കീറിമുറിച്ച് നിരവധി റോഡുകൾ ഉണ്ടായി.. ജലഗതാഗതംമെല്ലെ അപ്രത്യക്ഷമാകുന്നു. കുട്ടനാട്ടിൽ ജലാശയങ്ങളിൽ ഹൗസ് ബോട്ടുകൾ നിരനിരയായി സ്ഥാനംപിടിച്ചു.മാലിന്യ സംസ്ക്കരണം പലപ്പോഴും ജലാശയങ്ങളിലേക്കുള്ള മാലിന്യങ്ങളുടെ വലിച്ചെറിയലായി. പാടശേഖരങ്ങളിലെ കീടനാശിനി കലർന്ന വെള്ളം ജലാശയങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു.. ജലമലിനീകരണം ഭയാനകമായി പല ഗ്രാമങ്ങളെയും ഗ്രസിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്കുകളിലെ പൈപ്പുകൾ പോലും ജലാശയങ്ങളിലേക്ക് പലയിടത്തും വെച്ചിരിക്കുന്നു. അശാസ്ത്രീയമായ പല നിർമ്മാണ പ്രവർത്തനങ്ങളും കാലം തെറ്റുന്ന കൃഷിയും ജലത്തിന്റെ സ്വച്ഛമായ ഒഴുക്കിനെ ബാധിച്ചിരിക്കുന്നു... ക്യാൻസർ രോഗം പല ഗ്രാമങ്ങളിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.നിർഭാഗ്യവശാൽ ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ല.. കുട്ടനാടിനെ രക്ഷിക്കാൻ വന്ന പാക്കേജ് കുട്ടനാടിന്റെ ശിക്ഷാ പാക്കേജായി.... രോഗവും ദുരിതവും ദാരിദ്ര്യവും സുരക്ഷിതതത്വമില്ലായ്മയും കുട്ടനാടിനെ അക്ഷരാർത്ഥത്തിൽ ഇന്നു വെള്ളപ്പൊക്ക കാലത്ത് തകർത്തിട്ടുണ്ട്. ഗവൺമെന്റ് സഹായം എത്തിക്കാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇനിയുംവലിയ തരത്തിൽ ഉള്ള ഇടപെടലും സഹായവും കുട്ടനാടിന് ആവശ്യമാണ്‌. ഒപ്പം മാലിന്യ നിർമ്മാർജ്ജനം, ജലഗതാഗതത്തിന്റെ പുന:സ്ഥാപനം, ജലാശയങ്ങൾ ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കേണ്ടതായുണ്ട്.കാർഷിക കലണ്ടർ ചെയ്താൽ കൃഷി ഏകീകരിക്കാനും തണ്ണീർമുക്കം ഷട്ടർ കൃത്യമായി തുറക്കുകയും അടക്കുകയും ചെയ്യാൻ കഴിയും... കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ അതിൽ ഏറ്റവും ഭംഗിയുള്ള സ്ഥലം കുട്ടനാട് ആണ്. 300 കോടിയിൽപരം രൂപയുടെ നെല്ലുൽപ്പാദിപ്പിക്കുന്ന മണ്ണിൽ പണി ചെയ്യുന്ന അനുഭവസമ്പത്തുള്ള ഹൃദയ വിശുദ്ധിയുള്ള പച്ചയായ മനുഷ്യരുടെ നാട്.... വേണം കുട്ടനാടിന് സംരക്ഷണം. സമാനതകളില്ലാത്ത സംരക്ഷണം....

'ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ തിരക്ക് ഉള്ള എന്നാൽ നിരവധി പരിമിതികളുടെ നടുവിൽ നിൽക്കുന്ന ആതുരാലയം ആണ് കായംകുളം താലുക്ക് ആശുപത്രി .ദിനംപ്രതി 1000 ൽ അധികം രോഗികൾ എത്തിച്ചേരുന്ന ആശുപത്രി എന്ന നിലയിലും  നിരവധി അപകടങ്ങൾ നടക്കുന്ന സ്ഥലമെന്ന നിലയിലും രോഗികളെ എത്തിക്കാൻ സൗകര്യപ്രദമായ ആശുപത്രി ആയതിനാലും ട്രോമാകെയർ അടക്കം പ്രത്യേക പരിഗണന കായംകുളം താലൂക്ക് ആശുപത്രിക്ക് നൽകണമെന്നും ബഹു.ആരോഗ്യ വകുപ്പ് മന്തി ശൈലജ ടീച്ചറോട് സബ്മിഷനിലൂടെ ആവശ്യപ്പെട്ടിട്ടും ഉണ്ട്‌.  . ധനകാര്യ വകുപ്പ് മന്ത്രി 2017 ലെ ബജറ്റിന്റെ മറുപടി പ്രസംഗത്തിലൂടെ തന്ന ഉറപ്പിലൂടെ നിലവിലുള്ള കായംകുളം താലൂക്ക് ആശുപത്രിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം  കാണാനാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.കിഫ് ബി വഴി നവീകരിക്കപ്പെടുന്ന ആശുപത്രികളുടെ പട്ടികയിൽ നമ്മുടെ കായംകുളവും ഇടം നേടി. ധനകാര്യ മന്ത്രി വേഗം തന്നെ ഫയൽ തുടർനടപടികൾക്കായി ആരോഗ്യവകുപ്പിന് കൈമാറി. മനോഹരമായ മാതൃകയിലെ ആധുനിക സൗകര്യമുള്ള ആതുരാലയം ആകണം നമ്മുടെ ഹോസ്പിറ്റൽ എന്ന ലക്ഷ്യത്തിൽ എം എൽ എ ഓഫീസ് വളരെ കൃത്യമായി ഇടപെട്ടു.ഡോ.ശങ്കർ (ഹാബിറ്റാറ്റ്)തന്നെ ആശുപത്രിയുടെ ഡിസൈൻ തയ്യാറാക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് വളരെ വേഗം അവർDetailed Project Report (DPR) തയ്യാറാക്കി. അപ്പോഴാണ്   നമ്മുടെ ആശുപത്രിയുടെ ചുമതല ഹൗസിംഗ് ബോർഡിന് നൽകുന്നത്.തുടർന്ന് വീണ്ടുംDPR .. സമയം നീണ്ടു പോകുന്നു ആശുപത്രിയുടെ പ്രവർത്തനം പരാതികൾ ഫേസ് ബുക്ക് പോസ്റ്റുകൾ കാര്യമറിയാതെയുള്ള നിലപാടുകൾ ഒക്കെ ഞാൻ നിശബ്ദം നോക്കി നിന്നു. ഇടപെടാവുന്ന കാര്യങ്ങൾ ഇടപെട്ടും സഹായിച്ചും നിന്നു. എവിടെയോ എന്തോ ആരോ നമ്മുടെ ആശുപത്രിയോട് ശത്രുതാ മനോഭാവത്തിൽ പെരുമാറുന്നോ എന്ന തോന്നൽ എന്റെ മനസ്സിൽ ശക്തമായി. അതിന്റെ ഉത്തരം കിട്ടിയ ദിവസമായിരുന്നു ഇന്നലെ .ഹൗസിങ് ബോർഡിന്റെ ഉത്തരവാദിത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ ആശുപത്രിയുടെ എല്ലാ കാര്യങ്ങൾക്കും എതിർപ്പുമായി നിൽക്കുന്നത് രാജീവ് സദാനന്ദൻ എന്ന ഹെൽത്ത് സെക്രട്ടറി ആണെന്ന്. കേരളത്തിലെ ഗവ. ആരോഗ്യരംഗത്ത് നൽകുന്ന സംഭാവനയുടെ ഭാഗമായി ലഭിക്കുന്ന എല്ലാ നന്മകൾക്കും നമ്മുടെ കായംകുളത്തിനും അവകാശമുണ്ട്. ബഹു .മന്ത്രി ശൈലജ ടീച്ചർ നടത്തുന്ന സമാനതകൾ ഇല്ലാത്ത ഇടപെടലുകളും ആത്മാർത്ഥതയും ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രമാക്കിയും കുംടുംബ ഡോക്ടർ എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കിയും നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ എടുത്ത നിലപാടുകളം ലോകത്തിന് മുന്നിൽ കേരളം അഭിമാന മാതൃകയാവുമ്പോൾ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരപരമായ മാനസിക അവസ്ഥ മൂലം ഒരു വികസനവും അട്ടിമറിക്കപ്പെടാൻ പാടില്ല. കായംകുളം ആശുപത്രിയുടെ ഫയൽ പെന്റിംഗ് വെക്കാൻ പറഞ്ഞതിലൂടെ ഫലത്തിൽ നമ്മുടെ പദ്ധതി നീണ്ടുപോകുകയാണ് ചെയ്യുന്നത്. സമയബന്ധിതമായി പദ്ധതി നടക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ  സമയബന്ധിതമായി നടക്കുന്നില്ലെങ്കിൽ Mrരാജീവ് സദാനന്ദൻ എന്ന ഹെൽത്ത് സെക്രട്ടറിയുടെ ഏകാധിപത്യ നിലപാട് ആയിരിക്കും അതിന് പിന്നിൽ എന്നും കാര്യമറിയാതെ പന്തം കൊളുത്തി പ്രതിഷേധിക്കുന്നവർക്കായും ജനാധിപത്യ ബോധവും വികസനതാൽപ്പര്യവും ആന്മാർത്ഥമായ് ആഗ്രഹിക്കുകയും നന്മക്കായി എന്നോടൊപ്പം നിൽക്കുകയും ചെയ്യുന്ന എല്ലാവർക്കുമായും ഈ കുറിപ്പ് സമർപ്പിക്കുന്നു ....



ഏറ്റവും വലിയ തൊഴിൽ ചൂഷണവും ജോലിയിലെ അസമത്വവും ചെയ്യുന്ന ജോലിക്ക് തുല്യവേതനവും ലഭിക്കാത്ത ഒരിടമാണ് സിനിമാ മേഖല .എന്നാൽ പലപ്പോഴും അന്ധമായ താര ആരാധന മൂലം ഇതൊന്നും ആരും കണ്ടില്ല എന്ന് നടിക്കുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ പലപ്പോഴും അവരുടെ പരിപാടികളിൽ കൃത്രിമമായി ആളെ കൂട്ടാൻ എത്ര പണം കൊടുത്തും താരങ്ങളെ ഇറക്കുന്നത് ഞാൻ കാണാറുണ്ട്. ചിലരോടെങ്കിലും എന്റെ തുറന്ന വിമർശനം പറയാറുമുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചാൽ ഈ ഭൂമിയിൽ അല്ല ആകാശത്താണ് ജീവിക്കുന്നത് എന്ന് നമ്മുടെ താരങ്ങളെ തോന്നിപ്പിക്കുന്നതിന് ആരാധകർക്ക് വലിയ പങ്കുണ്ട്.. താരങ്ങളെ മനുഷ്യരായി കാണുക.. അവരും സാധാരണ മനുഷ്യനെ പോലെ തന്നെ ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കുക. സിനിമ കാണുകയും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും വിമർശിക്കുകയും ചെയ്യണം. അവരും ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യുകയാണെന്നറിയണം.  കഴിവുള്ളവനെങ്കിലും പണമില്ലാതെ പോകുന്ന നിരവധി സംവിധായകൻമാർ ഉണ്ട്. അവർക്കൊന്നും വേണ്ടി സൗജന്യമായി ഒരു സിനിമയിലും ഒരു നടനും നടിയും അഭിനയിക്കാറില്ല.പണം പണം തന്നെയാണ് സിനിമാ മേഖലയിലെ ആധാരം.... എന്തായാലും സിനിമാ മേഖലയിലെ അസമത്വത്തെ പറ്റി മേൽക്കോയ്മയെ പറ്റി ചൂഷണത്തെ കുറിച്ച് ഒരു വിഭാഗം രംഗത്തു വന്നപ്പോൾ സിനിമയും തൊഴിലാണെന്നും അവിടെ ജോലി ചെയ്യുന്നവർ മനുഷ്യരാണെന്നും ഉള്ള പൊതുബോധ്യം ശക്തമായിട്ടുണ്ട്..... രാജാവും രാജ്ഞിയുമല്ല സിനിമാ മേഖലയിൽ ഉള്ളത് ... മനുഷ്യരാണ്. പച്ചയായ മനുഷ്യർ.... ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഈ മേഖലക്കും അവകാശപ്പെട്ടതാണ്.... താരങ്ങൾ അഭിനയിക്കട്ടെ. അവസരസമത്വം പുലരട്ടെ ....... കാലങ്ങളായി ഈ മേഖലയിൽ അടിച്ചമർത്തപ്പെട്ട എല്ലാവരോടുമൊപ്പം



കായംകുളം കോടതി 
സമുച്ചയത്തിന് 
15 കോടി രൂപയുടെ
 ഭരണാനുമതി. 

40000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കേരളീയ വാസ്തുശില്പ കലാമാതൃകയില്‍ ലിഫ്റ്റ് സൗകര്യത്തോടുകൂടിയ മൂന്ന് നിലകളുള്ള കെട്ടിടസമുച്ഛയമാണ് നിര്‍മ്മിക്കുന്നത്.

മജിസ്ട്രറ്റ്കോര്‍ട്ട് ഹാള്‍, ചേംബറുകള്‍, ലോബി, നടുമുറ്റം, ഓഫീസ്‌ബ്ലോക്ക്, അദാലത്ത് ഹാള്‍, ബാര്‍ അസ്സോസിയേഷന്‍ഹാള്‍, ലൈബ്രറി, ഗുമസ്ഥന്മാര്‍ക്കുള്ള മുറി, വനിത അഭിഭാഷകര്‍ക്കുള്ളമുറി, മെഡിറ്റേഷന്‍ ഹാള്‍, എന്നിവയണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാലങ്ങളായി ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്ന കോടതി കെട്ടിടത്തിനു പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ഛയം
എന്ന കായംകുളത്തിന്റെ ദീര്‍ഘകാല അഭിലാഷമാണ്  ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

സ്‌നേഹദാരങ്ങളോടെ നിങ്ങളുടെ സ്വന്തം പ്രതിഭ.

അഡ്വ. യു. പ്രതിഭ എം.എല്‍.എ
കായംകുളം


യാത്രകളിലും 
നമ്മൾ കാണുന്ന 
കാഴ്ചകളിൽ 
കണ്ണുനീരിന്റ രുചി 
അറിയുന്നു.......  
                 
തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്കള്ള യാത്ര മധ്യേയാണ് ആ കാഴ്ച കണ്ടത് .. തിരക്കേറിയ റോഡിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിഷ്കളങ്കവും സുന്ദരവുമായ മുഖമുള്ള എന്റെ മകനോളം കഷ്ടിച്ച് വലിപ്പമുള്ള ഒരു കുട്ടി നിന്ന് കച്ചവടം ചെയ്യുന്നു.വാഹനങ്ങൾ തലങ്ങും വിലങ്ങുമായ് പായുകയാണ്. ട്രാഫിക് സിഗ്നൽ നോക്കിയാണ് കുഞ്ഞ് കച്ചവടക്കാരൻ ആളെ പിടിക്കുന്നത്. ഇതൊരു സാധാരണ കാഴ്ചയല്ലേ എന്താ പ്രത്യേകത എന്ന് സുഹൃത്തുക്കൾ ചിന്തിക്കുന്നുണ്ടാവും.

ഇത് മാർച്ച് മാസം ആണ്.പൊള്ളുന്ന ചൂടാണ് ഭൂമിക്ക് .ഏകദേശം 11 മണിയോടെ തന്നെ ഭൂമി ചുട്ടുപഴുത്തു തുടങ്ങും.. ആ ചൂട് താങ്ങാൻ ആ പിഞ്ചു ശരീരത്തിന് എത്ര നേരം കഴിയുമായിരിക്കും. അവൻ മലയാളിയല്ല .. മറ്റേതോ സംസ്ഥാനത്തു നിന്ന് വന്നതാണ്. ദാരിദ്ര്യം തന്നെയാണു് കുഞ്ഞിനെ വെയിലേൽക്കാൻ വിധിച്ചത്.ഒരു പക്ഷേ അവൻ ജനിച്ചപ്പോൾ ഒരുപാട് കൃഷിഭൂമിയുള്ള ഒരു പിതാവ് അവന് ഉണ്ടായിരുന്നിരിക്കാം. സന്തോഷവും ശാന്തിയും ഉള്ള വീട് ഉണ്ടായിരുന്നിരിക്കാം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവനാകാം അവൻ. അല്ലെങ്കിൽ കൃഷി നഷ്ടമായപ്പോൾ മരണത്തെ സ്വയം വരിച്ച പിതാവിന്റെ മകനാകാം. വെളുത്ത ശരീരം വെയിൽ കൊണ്ട് വാടി വരുന്നതേയുള്ളൂ.. നിറം മാറി തുടങ്ങുന്നതേ ഉള്ളൂ.. തിരക്കുള്ള റൂട്ടിൽ അവൻ എവിടെയോ മറഞ്ഞു. 

കൊട്ടാരക്കരയിലും ഹരിപ്പാടും ഇതേ മുഖമുള്ള കുട്ടികൾ നട്ടുച്ച വെയിലിൽ ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള മൺചട്ടിയുമായ് നിൽക്കുന്നു. വീണ്ടും വീണ്ടും ഒരേ കാഴ്ച.താങ്ങാനാകുന്നില്ല. എന്ത് ചെയ്യാൻ ... ചൈൽഡ്‌ലൈൻ, ശിശുക്ഷേമസമിതി ആരെയാ അറിയിക്കുക. എന്റെ ചിന്തകളിലേക്ക് കണ്ണുനീർ പ്രവഹിക്കും പോലെ. പെട്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ എന്ന വ്യക്തിയുടെ മുഖമാണ് പ്രതീക്ഷയായ് വന്നത്. ഫോണിൽ ബന്ധപ്പെട്ടു. കുഞ്ഞുങ്ങളെ പൊരിവെയിലത്ത് ജോലി ചെയ്യിപ്പിക്കരുത്‌.ഡയറക്ടർ ഇടപെടണം പറഞ്ഞു. അദ്ദേഹം വിവരങ്ങൾ തിരക്കി. കുട്ടികളെ വേദനിപ്പിക്കാതെ വിഷയത്തിൽ ഇടപെടണം എന്നും പറഞ്ഞു.   ഏറെ വൈകാതെ അദ്ദേഹത്തിന്റെ മറുപടി കിട്ടി. വേണ്ടത് ഇടപെട്ടു എന്ന്..... 

നിങ്ങൾ ആരാണെങ്കിലും യാത്രാവേളയിൽ ഇത്തരം കാഴ്ചകൾ കണ്ടാൽ ബന്ധപ്പെട്ട ഹൃദയമുണ്ടെന്ന് തോന്നുന്ന അധികാരികളെ അറിയിച്ച് ഈ കുഞ്ഞുങ്ങളെ രക്ഷിക്കുക. അവരെ അച്ഛനമ്മമാരിൽ നിന്ന് അകറ്റിയല്ല. അവരോടൊപ്പം തന്നെ സംരക്ഷിപ്പിക്കാൻ .. അല്ലെങ്കിൽ ബാലവേല ആണെങ്കിൽ അതിൽ നിന്നും മോചിപ്പിക്കാൻ .... 

കണ്ണുകൾ തുറന്ന് വെക്കാം... 
നന്മക്കായി



     
നാളെ SSLC പരീക്ഷ തുടങ്ങുന്നു. 
പരീക്ഷയുടെ അവസാനവട്ട പരിശീലനത്തിലാ 
പ്രിയ കുട്ടി കൂട്ടുകാരെല്ലാം എന്നറിയാം. 

ആശങ്കകളില്ലാതെ 
ഭയമില്ലാതെ 
മിടുക്കരായ് 
പരീക്ഷ എഴുതാൻ 
എല്ലാർക്കും കഴിയട്ടെ ..... 
നന്മകൾ ....
ഒപ്പം വിജയാശംസകളും



    വീണ്ടും കേന്ദ്രത്തിന്റെ 
അവഗണന.... 

കേരളത്തിനു് 
NDRF ഫണ്ടിൽ 
ഗണ്യമായ കുറവ്... 

ഫെഡറൽ സംവിധാനത്തോട് മുഖം തിരിക്കുന്ന 
കേന്ദ്ര ഭരണാധികാരികളുടെ 
പക്ഷപാതപരമായ സമീപനത്തിന്റെ 
പുതിയ മുഖം.
Gujarat ന് 1056 cr for Flood '..
Tamil Nadu 133 cr.'..
Kerala 169 cr... 


ഓഖിയുടെ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ പേറിയ 
കേരള സംസ്ഥാനത്തിനല്ലേ കൂടുതൽ കരുതൽ നൽകേണ്ടത്. 
ഇതെന്ത് നീതി: ഇതെന്ത് ന്യായം.... 
കേന്ദ്ര ഗവൺമെൻറ് നടപ്പാക്കിയ 
പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെ 
കേരളം കടുത്ത 
സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും
 ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക്
 ഒരു കുറവും വരുത്തിയിട്ടില്ല 
കേരളത്തിലെ സർക്കാർ ... 
ജനകീയ ജനാധിപത്യ സർക്കാർ '.. 

കേന്ദ്ര അവഗണനക്കെതിരെ 
ശക്തമായ പ്രതിഷേധം 
ഉയർത്തേണ്ടത് ,, 

നാം ഓരോരുത്തരും ചെയ്യേണ്ട 
അനിവാര്യമായ കടമ ആണ് ...

https://www.indiatoday.in/pti-feed/story/over-rs-2700-cr-grant-for-flood-affected-bihar-gujarat-1178214-2018-02-26

എത്ര അസ്വസ്ഥമാണ് 
നമ്മുടെ രാത്രികൾ .. 

പണ്ട് മുത്തശ്ശിമാർ പറഞ്ഞു തന്നിട്ടുണ്ട് 
കലികാലം ,,, 

തല തിരിഞ്ഞവരുടെ കാലം, 

നന്മയെ കൂർപ്പിച്ച കല്ലുകൊണ്ട് 
എറിഞ്ഞു വീഴ്ത്തുന്നവരുടെ കാലം.

ജന്മം പാപമാകുന്നവരുടെ കാലം, 

പിഞ്ചു കുഞ്ഞിനോടു പോലും 
കാമം തോന്നുന്നവരുടെ കാലം, 

മദ്യത്തിന്റെ കാലം, മയക്കു മരുന്നിന്റെ കാലം, 

ജന്മം കൊടുത്തവർ ജന്മമെടുത്ത കാലം, 

തട്ടിപ്പിന്റെയും ആർത്തിയുടെയും കാലം, 

ചതിയുടെയും വഞ്ചനയുടെയും കാലം, 

സകല വ്യവസ്ഥിതിയും ദുഷിച്ച കാലം, 
കെട്ടകാലം,
 തെറ്റായി വിദ്യ നേടിയവരുടെ കാലം, 

ഭക്ഷണം കഴിക്കാനില്ലാത്തവനെ ,,, 
നിരായുധനെ ,, 
കൊന്നു തള്ളിയ കാലം......... 
കെട്ട കാലം ,,, 

അതായിരുന്നോ 
മുത്തശ്ശി അറിവിന്റെ 
വെളിച്ചമില്ലാതെ പോയ ഒരു പറ്റം അഭ്യസ്ത്യവിദ്യരായ 
വിവരദോഷികളുടെ കാലം.....

ഈ കാലം ഇനിയുള്ള 
തലമുറക്കായി 
എന്താകും കരുതിവെച്ചിരിക്കുക.....?
ഒരു മഹാപ്രളയത്തിൽ 
എല്ലാം കഴിഞ്ഞെങ്കിൽ... 
ഈ കാലം തന്നെ 
ഒഴുക്കി കളഞ്ഞെങ്കിൽ........


കഴിഞ്ഞ കുറച്ച് ദിവസമായി 
തട്ടിപ്പ്കാരുടെ അതായത് 
കോട്ടും സ്വൂട്ടുമിട്ട കോർപ്പറേറ്റ് തട്ടിപ്പുകാരുടെ
ബാങ്ക് ലോൺ തട്ടിപ്പ് 
വാർത്തകളിലൂടെ നമ്മുടെ 
സമൂഹം കടന്നു പോകുന്നു 


എത്ര നീചമായ തട്ടിപ്പ് വാർത്തകളാണ് .

സ്വതന്ത്ര്യ ഇന്ത്യ അക്ഷരാർത്ഥത്തിൽ ളങ്കിതമായിരിക്കുന്നു. 
ജനാധിപത്യത്തിന്റെ അർത്ഥത്തിന് വലിയ തരത്തിൽ വ്യതിയാനം സംഭവിച്ചിരിക്കുന്നു.
 എങ്ങനെ നിലനിൽക്കേണ്ട അതിബൃഹത്തായ പാരമ്പര്യങ്ങളുടേയും സംസ്ക്കാരങ്ങളുടേയും ഭൂമികയാണ് ഇന്ത്യ.. 

അത് ഇങ്ങനെ അധ:പതിച്ചു പോയതിൽ അധാർമ്മികളും ദുരാഗ്രഹികളുമായ അധികാര വർഗ്ഗമാണ് ഉത്തരവാദിത്വം പറയേണ്ടത്... 


പാവപ്പെട്ടവൻ ഒരു ലോൺ എടുക്കാൻ ചെന്നാൽ അടിവസ്ത്രത്തിന്റെ വരെ വില 
ചോദിക്കുന്ന ബാങ്ക് ഏമാൻമാർ 
കോട്ടിട്ട ഗ്ലാമ റൈസ്ഡ് കള്ളന്റെ 
മുന്നിൽ മൂക്കും കുത്തിയാ വീണത്.


പുതിയ റേഷൻ കാർഡിന് 
എന്ത് ചെയ്യണം 


ആർക്കൊക്കെ  അപേക്ഷിക്കാം , അറിയേണ്ടത് ....


പുതിയ റേഷൻ കാർഡിന് അപേക്ഷകൾ  
അതാതു താലൂക്ക് ഓഫീസിൽ സ്വീകരിക്കുന്നു 



ഇതിൽ ഉണ്ട്  ലിങ്ക്  തുറക്കൂ 




ഇതിൽ ഉണ്ട്  ലിങ്ക്  തുറക്കൂ 




  
അതാതു താലൂക്ക് ഓഫീസിൽ  വിളിക്കുവാൻ  നമ്പറുകൾ 





കൊറ്റു കുളങ്ങര ദേശീയ പാതയിൽ 
നിരന്തരമായി ഉണ്ടാകുന്ന 
റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായ്  
ജില്ലാ കളക്ടർക്കും നാഷണൽ ഹൈവെ അതോററ്റിക്കും 
നൽകിയ പരാതിയിൽ 
കളക്ടർ ഇടപെട്ട് 38 ലക്ഷം രൂപ 
O.N.K ജഗ് ക്ഷൻ മുതൽ  NTPC ജംഗ്ഷൻ വരെ 
എൽ.ഇ.ഡി. വഴിവിളക്ക് ഇടുന്നതിന്
 KSEB അധികൃതർക്ക് നകിയിട്ടുണ്ട്

കൂടാതെ 15.02.2018  ൽ  ദേശീയപാത അതോറിറ്റി 
നിരന്തര അപകടം നടക്കുന്ന 
സ്ഥലങ്ങൾ സന്ദർശിക്കുകയും 
സുരക്ഷാ ക്രമീകരണങ്ങൾക്ക് ആവശ്യമായ 
എസ്റ്റിമേറ്റ് തയ്യാറാക്കി 


ഒരു മാസത്തിനകം എല്ലാം ജോലിയും 
പൂർത്തിയാക്കി തരാം 
എന്നതിന്റെ അടിസ്ഥാനത്തിൽ  
17.02.2018 മുതൽ നടത്താൻ ഇരുന്ന സമര പരിപാടികൾ താൽക്കാലികമായി മാറ്റിവെച്ചു'

നടപടിക്കുള്ള മുന്നറിയിപ്പ് കത്തിലൂടെ .....
 17 .02 .2018 .........മുതൽ 


1 ) എൻ .എച്  അപകടങ്ങൾ  നിയന്ത്രിക്കൽ 
- സുരക്ഷ  ഉറപ്പാക്കുന്നത് സംബന്ധിച്ചു  
ജില്ലാ കളക്ടർക്ക് , 
എൻ .എച് വിഭാഗം എക്സികുട്ടീവ് എൻജിനിയർക്കും 

2 ) ചെട്ടികുളങ്ങര കുംഭ ഭരണി 2018  
- സുരക്ഷ  ക്രമീകരണങ്ങൾ  
ഉറപ്പാക്കുന്നത് സംബന്ധിച്ചു ജില്ലാ കളക്ടർക്ക് 
3   ) ചെട്ടികുളങ്ങര കുംഭ ഭരണി 2018  
- സുരക്ഷ  ക്രമീകരണങ്ങൾ  ഒരുക്കുന്നതിന് 
സംബന്ധിച്ചു പോലീസ് അധികാരികൾക്ക്  



  
    

       
താരാരാധനയുടെയും
 വീര ആരാധനയുടെയും കാലമാണിത്.
പലപ്പോഴും നാം പോലുമറിയാതെ 
സെൻസേഷണൽ വാർത്തകൾ 
നമ്മെ കീഴടക്കുന്നു. 

ഈ വാർത്തകൾക്ക് ആയുസ്സില്ല. പക്ഷേ ഇത്തരം വാർത്തകൾ കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.വാർത്തയിൽ നിറയുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതവും വലുതായിരിക്കാം. 

അടുത്തയിടെ കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് (ദിവസങ്ങളോളം അന്തി ചർച്ചകളിൽ നിറഞ്ഞത്) കേരളത്തിലെ ഒരു സിനിമാ താരത്തിനെ ആക്രമിച്ചതുമായി ബന്ധപ്പട്ട വാർത്ത ആയിരുന്നു. സിനിമ സ്ക്രിപ്റ്റ് പോലെ തന്നെ സംഭവ ബഹുലമായിരുന്നു ആരെയും ഞെട്ടിപ്പിക്കുന്ന വാർത്ത.. പൾസർ സുനിയെയും അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും അദ്ദേഹം സഞ്ചരിച്ച വഴിത്താരകളും തെളിവെടുപ്പും എന്ന് വേണ്ട മലയാളിയെ കുളിരണിയിക്കുന്ന ആൽക്കഹോളിക് കൺസംഷനേക്കാൾ അപകടമാകുന്ന മൂന്നാംകിട സീരിയലുകളേക്കാൾ മ്ലേഛമായ സ്ക്രിപ്റ്റുകൾ വാർത്താ ചാനലുകളിൽ നിറഞ്ഞു.കേരള നിയമസഭ പോലും പ്രക്ഷുബ്ദമായി. ആരോപണ വിധേയനായ നടൻ ദിവസങ്ങളോളം ജയിലിൽ ആയി. കഴിഞ്ഞ തിരുവോണ നാൾ തന്റെ പിതാവിന്റെ ശ്രാദ്ധ കർമ്മത്തിന് വരുന്ന നായകനെ കാണാൻ രാവിലെ മുതൽ OBവാനുമായി ചാനലുകൾ മൽസരിച്ചു.തിരുവോണ സദ്യ ഒരുക്കുന്ന സീരിയൽ പ്രേക്ഷകരായ പല അമ്മമാരും സഹോദരിമാരും നെഞ്ചിടിപ്പോടെ ശ്രാദ്ധത്തിന് വരുന്ന താരമായ പ്രതിയെ കാണാൻ കാത്തിരുന്നു. ചാനൽ റിപ്പോർട്ടർമാർ മരണവെപ്രാളത്തോടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അവസാനം നടൻ വന്നു. ശ്രാദ്ധം കഴിഞ്ഞു, മടങ്ങി. .നടൻ വന്നപ്പോൾ ഭാര്യ കരഞ്ഞോ ദേഷ്യപ്പെട്ടോ?അന്തപുര രഹസ്യങ്ങൾക്കായി ക്യാമറ കണ്ണുകൾ തിരക്കു കൂട്ടി .. ഇത് ഒരു അദ്ധ്യായം .                    

വളരെ യാദ്യശ്ചികമായി ഒരു മാഗസിനിൽ പൊന്നിൽ കുളിച്ച് കേരളത്തിലെ താരങ്ങളുടെ പരിലാളനമേറ്റ് നിൽക്കുന്ന പീഢനത്തിനിരയായ, എന്നാൽ ധൈര്യമുള്ള നടിയുടെ വർണ്ണചിത്രങ്ങളും വിവാഹ ചെലവുകളെക്കുറിച്ചും മോഡിയുള്ള വിലകൂടിയ വസ്ത്രാഭരണത്തെക്കുറിച്ചും വാർത്താ ചിത്രങ്ങൾ കണ്ടു. നല്ലത്.. ധൈര്യപൂർവ്വം ഒരു പ്രശ്നത്തെ നേരിട്ട സമ്പന്നമായ നടിക്ക് സന്തോഷമുള്ള പുതു ജീവിതം ആശംസിക്കുന്നു. ഇതിനിടയിൽ പീഢിപ്പിച്ചു എന്ന് പറഞ്ഞ് അകത്തായ നടൻ പുറത്തെത്തി. എന്തൊക്കെ സംഭവിച്ചാലെന്താ ആൾക്കാർ ദന്തഗോപുരങ്ങളിൽ വാഴുന്ന താരങ്ങളാണല്ലോ ... പാൽ, തേൻ ഭസ്മാഭിഷേകം ,നടൻ വീട്ടിലെത്തി. 
നടി വിവാഹിതയായി മറ്റൊരു നാട്ടിലേക്കും പോയി.
ഇത് ശുഭപര്യവസാനിയായ ഒരു Script ആയി നിലനിൽക്കട്ടെ..  
                                
                 ഇനി ആണ് ആകുലവും അസ്വസ്ഥവുമായ ചില യാഥാർത്ഥങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്... 

പേരും, പ്രശസ്തിയും ആരാധകരും പണവും മുഖവുമില്ലാത്ത പീഢനത്തിനിരയായ വിതുര, കവിയൂർ ,കിളിരൂർ, സൂര്യനെല്ലി പെൺകുട്ടികൾ എവിടെ ..നീതിയും നിയമവും ഏതു സ്ത്രീയ്ക്കാണെങ്കിലും സമാനമാകണ്ടേ. കുറേയധികം മനുഷ്യരാൽ നശിപ്പിക്കപ്പെട്ട ജീവിതമല്ലായിരുന്നോ നമ്മൾ സൂര്യനെല്ലി പെൺകുട്ടി എന്ന ഓമനപേരിട്ട് വിളിച്ച സ്ത്രീയും ... ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയെ പോലെ ജീവിക്കേണ്ടി വന്നിരുന്നു ആ പെൺകുട്ടിക്ക് ഒരു പാട് കാലം എന്ന് കേട്ടറിഞ്ഞിട്ടുണ്ട്. പണമില്ലാത്തത് കൊണ്ട് മാത്രം പാവപ്പെട്ട ജന്മങ്ങൾക്ക് ഇത്തരം അവസ്ഥ ഉണ്ടാകുവാൻ പാടില്ല. വില കൂടിയ താരങ്ങളും താരസംഘടനകളും ഇല്ലാതെ പോകുന്നവർക്കും ജീവിക്കണം..

ഒരിക്കൽ ആരെങ്കിലും മാനം കവർന്നതിന്റെ പേരിൽ സ്വയം തെറ്റുകാരിയായ് മുദ്രകുത്തപ്പെട്ട് വഴിമുട്ടി പോകുന്ന
 ആയിരക്കണക്ക് പെൺജീവിതങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ .
അവർക്കും കിട്ടണം ധ്രുതഗതിയിലുള്ള നിയമസംരക്ഷണം..
അവർക്കും കിട്ടണം നല്ല ജീവിതം. 
അവിടെ പണം വില്ലനാകരുത്.

                     ഒരു പ്രത്യേക തരം അടിമത്ത സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മളിൽ അഭ്യസ്ത്യ വിദ്യർ എന്ന് നടിക്കുന്ന മലയാളികളിൽ പോലും ബാധിക്കുന്നുണ്ട്. അതിനെ കുടഞ്ഞ് കളയാൻ തലച്ചോറിനെ വിഷം കലർന്ന സീരിയലുകളിൽ നിന്നും ഗോസിപ്പുകളിൽ നിന്നും വല്ലാതെ അങ്ങ് അന്ധമായി പോകുന്ന താര ആരാധനയിൽ നിന്നും മാറ്റി എടുക്കേണ്ടതായിട്ടുണ്ട്. പല പരിപാടികളുടെയും അംബാസിഡർമാരായി സൂര്യപ്രകാശം ഏക്കാതെ ആരാധകരെ ഭയന്നു കഴിയുന്ന താരങ്ങളെ വെക്കുന്ന പ്രവണത നാം കാണാറുണ്ട്. നൂറു കണക്കിന് നന്മ മാത്രം ചെയ്യുന്ന ജനപ്രതിനിധികളെ ചില അല്പബുദ്ധികൾ പരിഹസിക്കുകയും കോടിക്കണക്ക് രൂപ പ്രതിഫലം വാങ്ങുന്ന നടനോ നടിയോ അപ്പ കഷണങ്ങൾ എറിഞ്ഞു കൊടുക്കുമ്പോൾ മഹത്വവൽക്കരിക്കുകയും അവാർഡുകൾ നൽകി കൂടുതൽ ആദരിക്കുകയും ചെയ്യുമ്പോൾ ഓർക്കണം നാം പോലുമറിയാതെ അടുത്ത തലമുറയെ പോലും നാം തെറ്റായ ചിന്തകൾക്ക് കൂട്ടികൊടുക്കുകയാണെന്ന്.

 ആരാധനയും ബഹുമാനവുമാകാം.പക്ഷേ റോൾ മോഡൽ ആക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. എന്തും ചെയ്യാമെന്ന ധാർഷ്ട്യം ഇത്തരക്കാരിൽ വളർത്താൻ അനുവദിക്കാതിരിക്കുക.......

നമ്മുടെ നീതിയും നിയമവും എല്ലാവർക്കും തുല്യമാകട്ടെ...

All R Equal before the Eye of Law ????


ഭയങ്കര ഇരട്ടത്താപ്പാണ് 
നമ്മുടെ പല മാധ്യമങ്ങൾക്കും 
ചില മനുഷ്യർക്കും . .

ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ഞാൻ കണ്ടിട്ടുള്ള ചില നിരീക്ഷണങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. 

എന്തിനും ഏതിനും രാഷ്ട്രീയക്കാരെയും പൊതു പ്രവർത്തകരെയും ഭരണത്തിൽ ഇരിക്കുന്നവരെയും കുറ്റപ്പെടുത്തുന്ന ഒരു പ്രവണത  ഇവരിൽ ഞാൻ കാണാറുണ്ട്. പക്ഷേ നിങ്ങൾക്ക് ഒരാളെ വിമർശിക്കാം പക്ഷേ അത് യഥാർത്ഥ വിമർശനം കേൾക്കേണ്ടവർക്ക് രക്ഷപ്പെടാനുള്ള അവസരമായ് പലപ്പോഴും മാറാറുണ്ട്. അത് ഒരു ഉദാഹരണത്തിലൂടെ കുറച്ചു കൂടി വ്യക്തമാക്കാം.. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരക്കണക്ക് അപേക്ഷകൾ ആണ് മാസം തോറും വരുന്നത്. അധികവും എം എൽ എ ഓഫീസ് വഴി കൃത്യമായ് നൽകുന്നവയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാതൊരു കാലതാമസവും വരുത്താതെ അത് പരിശോധിച്ച് റെവന്യൂ ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുന്നു. പിന്നെയാണ് കാത്തിരിപ്പ്. അനാവശ്വമായ കാലതാമസം പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ്.അപേക്ഷ കൊടുത്തു കാത്തിരിക്കുന്നവർ എന്താണ് കരുതുന്നത്, ഇത് എംഎൽഎ ഓഫീസ് ആണ് കാലതാമസം വരുത്തുന്നത് എന്നാണ്.  ഇവിടെ ആണ് യഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്നത് .രോഗത്തിന്റെ തീവ്രതയും വേദനയും ചികിൽസക്ക് പണം കാത്തിരിക്കുന്ന അവസ്ഥയും മനുഷ്യത്വമില്ലാത്ത പല ഉദ്യോഗസ്ഥർക്കും അറിയില്ലല്ലോ ... ഇവിടെ ആരാണ് പഴി കേൾക്കുന്നത് .. വിധിക്കപ്പെട്ട ജനപ്രതിനിധികൾ .ഇത് ഒരു ഉദാഹരണം മാത്രമാണ്. എവിടെയാണോ ഫയൽ പെന്റിംഗ് ഇരിക്കുന്നത് ആ ഫയൽ നോക്കുന്ന ആളിന്റെ ഫോൺ നമ്പർ സഹിതം അപേക്ഷകനെ അറിയിക്കാൻ ഒരു സംവിധാനം വേണം. വിവര സാങ്കേതികവിദ്യയുടെ വളർച്ച അതിനൊക്കെ കൂടി ഉപകരിക്കട്ടെ .....    

     ഇനി കുടിവെള്ളത്തിന്റെ കാര്യം പരിശോധിക്കാം.. 

പൈപ്പ് പൊട്ടി വെള്ളം പാഴായാൽ വാട്ടർ അതോറിട്ടിയിലേക്ക് പഞ്ചായത്ത് മെമ്പർ വിളിക്കും, പഞ്ചായത്ത് പ്രസിഡന്റ് വിളിക്കും ,നാട്ടുകാർ വിളിക്കും,എം എൽ എ വിളിക്കും ആകെ കൂട്ട വിളിയാണ്. ആദ്യത്തെ വിളിയിൽ വരേണ്ടവരല്ലേ വാട്ടർ അതോറിറ്റിക്കാർ... മാസാമാസം ശമ്പളം എണ്ണി വാങ്ങുന്നത് ഇതൊക്കെ കുറ്റമറ്റതായി ചെയ്യാനല്ലേ ... പക്ഷേ ആരെങ്കിലും കുറ്റക്കാരായ EE, AXE, AE തുടങ്ങി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിമർശിക്കാറുണ്ടോ ?? ഇല്ല അവരൊക്കെ വിമർശനത്തിന് അതീതരാണല്ലോ അല്ലേ .. 

ഇനി കൃഷി, ജലസേചനം ,മൃഗസംരക്ഷണ വകുപ്പുകൾ നോക്കാം... 

ഇതൊക്കെ പരസ്പര ബന്ധമുള്ള വകുപ്പുകൾ ആണല്ലോ. കൃഷി ഇല്ലാതിരുന്ന സ്ഥലങ്ങളിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.. ചില സ്ഥലങ്ങളിൽ എങ്കിലും .. നെല്ലില്ലാ, നാളികേര മില്ല പച്ചക്കറിയില്ല എങ്കിലും കൃഷി ആഫീസിൽ "സർ " ഉണ്ട്. ഫയൽ ഉണ്ട് . പല നഗര പ്രദേശങ്ങളും ഒരു കാലത്ത് അങ്ങനെയായിരുന്നു. ആരെങ്കിലും വിമർശിക്കുമോ? ഇല്ല..... കല്ല്കെട്ട് മാത്രമാണോ ഇറിഗേഷൻ വകുപ്പിന്റെ ജോലി .. വരട്ടാറും മലയൻ കനാലും കാപ്പിത്തോടും കേരളത്തിൽ സ്യഷ്ടിക്കപ്പെട്ടതിൽ ജലസേചന വകുപ്പിന് പങ്കുണ്ട്. ഇന്ന് കോടികൾ ചെലവഴിക്കണം അതൊക്കെ പുനരുദ്ധരിക്കാൻ ....
തോട് മലിനമാകുമ്പോൾ കൃത്യമായ ഇടപെടൽ നടത്തണം വകുപ്പ്.
ക്യഷി ഭൂമി നികത്തുമ്പോൾ കൃത്യമായി ഇടപെടണം ക്യഷി വകുപ്പും റവന്യൂ വകുപ്പും ... മൃഗങ്ങളെ വളർത്തുന്ന പ്രത്യേകിച്ച് ഉപജീവനത്തിനായി പശുവിനെ വളർത്തുന്നവരുടെ ഒപ്പം നിൽക്കണം മൃഗസംരക്ഷണ വകുപ്പ്.കർഷകരുടെ അടുത്ത് അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് നിൽക്കണം കൃഷി വകുപ്പ്.  പൈപ്പ് പൊട്ടി വെള്ളം പോകുന്ന കണ്ടാൽ ആദ്യം വേദനിക്കേണ്ടത് വാട്ടർ അതോറിറ്റിക്കാകണം.റോഡിൽ ഒരു കുഴി രൂപപ്പെട്ടാൽ അത് അഗാധ ഗർത്തമാകാതെ ഉടനെ അടപ്പിക്കണം എഞ്ചിനീയർമാർ... ഒരു പ്രദേശം ഇരുട്ടിലായാൽ അവിടുത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ വേഗം ലൈറ്റ് ഇട്ട് കൊടുക്കണം KSEB, ഇങ്ങനെ നിരവധി കാര്യങ്ങൾ...

ഇനിയും ഉണ്ട് ഒരുപാട് പറയാൻ, എഴുതാൻ ... 
ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ് 

ജനപ്രതിനിധികൾ ആണ് രാഷ്ട്രീയക്കാരാണ് എല്ലാത്തിനും ഉത്തരവാദികൾ എന്ന ഒരു ഗൂഢമായ ബോധപൂർവ്വമുള്ള ക്യാംപയിനിലൂടെ ജനാധിപത്യം മാറി ഉദ്യോഗസ്ഥകേന്ദ്രീകൃത ഏകാധിപത്യ പ്രവണതക്ക് ശ്രമിക്കുന്ന ഗൂഢപ്രവർത്തനങ്ങളെ തിരിച്ചറിയാതെ പോകരുത്. നല്ലവരായ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം... അത് ഒരു 50 % മാത്രം മൊത്തം പരിശോധിച്ചാൽ ...

ഞങ്ങൾ ചെയ്യേണ്ട ജോലികൾ ഞങ്ങൾ ക്യത്യമായി ചെയ്യാറുണ്ട് ...  ചെയ്യിക്കാൻ ശ്രമിക്കാറും ഉണ്ട്. പക്ഷേ തിരിച്ചറിയേണ്ടവരെ തിരിച്ചറിയണം.. കെ എസ് ഇ ബിയുടെ പോസ്റ്റിൽ ലൈറ്റിടാൻ എം എൽ എ , പഞ്ചായത്ത് മെമ്പർ ഇവർക്ക് കഴിയില്ല. റോഡിലെ കുഴിയിൽ നാട്ടുകാർ വീഴാതെ സമയബന്ധിതമായി അടക്കാൻ എഞ്ചിനീയർ വിചാരിക്കണം, പൈപ്പ് പൊട്ടി വെള്ളം പാഴായാൽ സമയബന്ധിതമായ് അടയ്ക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ വിചാരിക്കണം.. ക്യഷി ഉദ്യോഗസ്ഥർ കർഷകരുടെ പ്രശ്നങ്ങൾ അറിഞ്ഞ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ സമയബന്ധിതമായി കൊണ്ടുവരണം.. അവരുടെ പാടം മട വീണാൽ ,നെല്ലിന് രോഗം വന്നാൽ, വേനൽമഴ വന്നാൽ, സമയബന്ധിതമായി വിളവെടുക്കാൻ അങ്ങനെ കർഷകനോടൊപ്പം താങ്ങാകാൻ, വെറുതെ കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യിക്കാൻ എല്ലാത്തിനും ...വെറുതെയല്ല നല്ലതുപോലെ ശമ്പളം നൽകുന്നുണ്ട് .. ജോലി ചെയ്യണം ... സാധാരണക്കാരന്റെ നീതി നിഷേധിക്കപ്പെടരുത്...'

ചില ഉദ്യോഗസ്ഥർക്ക് വലിയ വീര പരിവേഷം നമ്മുടെ ചില മാധ്യമങ്ങളും കൊടുക്കാറുണ്ട്. അത് പലപ്പോഴും തെറ്റിദ്ധാരണ പരത്താറുണ്ട്. അവരെ സമാധാനമായി ജോലി ചെയ്യാൻ വിടുക. ചീപ്പ് പബ്ലിസിറ്റി യിലൂടെ അനാവശ്യ താരപരിവേഷം കൊടുക്കേണ്ടതില്ല. അതും ഒരു തരം ഉദ്യോഗസ്ഥ അപ്രമാദിത്യത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ.

ഭൂപരിഷ്ക്കരണം  നടപ്പിലാക്കിയ സമയത്ത് സഖാവ് ഇ.എം.എസ്സിനൊപ്പം എത്ര നല്ല ഉദ്യോഗസ്ഥരുണ്ടായിരുന്നിരിക്കാം. പക്ഷേ അവർ യഥാർത്ഥ ഉദ്യോഗസ്ഥരായിരുന്നു. സൗമ്യരും സത്യസന്ധരും അനാവശ്യ പബ്ലിസിറ്റിക്ക് പോകാതെ ഇരുന്നവരും ജനാധിപത്യ ഭരണ സംവിധാനത്തെ ബഹുമാനിക്കുന്നവരും ആയിരുന്നിരിക്കണം. ഒരു സിംഗത്തെയോ കളക്ടർ ബ്രോയേയൊ അങ്ങനെ ആരെയും അക്കാലത്ത് നമ്മൾ കണ്ടിട്ടില്ല.. ജനപ്രതിനിധികളോടൊപ്പം അല്ലെങ്കിൽ അവരേക്കാൾ മികച്ച് ഹൃദയം കൊണ്ട് സാധാരണക്കാരന് അർഹമായവ സമയത്ത് നൽകുന്നതിലാകട്ടെ ഉദ്യോഗസ്ഥ ശ്രദ്ധ. അതാവണം ഉദ്യോഗസ്ഥൻ..
 ഇത് ജനങ്ങളും തിരിച്ചറിയണം


നിരവധി ജീവൻ പൊലിഞ്ഞിട്ടും റോഡ് സേഫ്റ്റി അതോറിറ്റി കണ്ണടച്ചിരിക്കുന്നു. 

കൊറ്റുകുളങ്ങര ഭാഗത്ത് മാത്രം നിരവധി പേർ മരണപ്പെട്ടു. 
ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ടു. ദേശീയപാത കുഴികൾ അടപ്പിച്ചു വൃത്തിയാക്കി. പക്ഷേ NH അതോറിറ്റിയും റോഡ് സേഫ്റ്റി അതോറിറ്റിയും വലിയ വിവേചനമാണ് കായംകുളത്തോട് കാണിച്ചിട്ടുള്ളത്. എവിടെയെങ്കിലും സീബ്രാലൈൻ ഇട്ടിട്ടുണ്ടോ? ആവശ്യത്തിനു് റിഫ്ലക്ടറുകൾ വെച്ചിട്ടുണ്ടോ?ആവശ്യമായ സുരക്ഷാ അടയാളങ്ങൾ കൊറ്റുകുളങ്ങരയിലും സ്ഥിരം അപകടം നടക്കുന്ന സ്ഥലങ്ങളിലും വെച്ചിട്ടുണ്ടോ .. ഇല്ല ഇതൊന്നും ചെയ്തിട്ടില്ല. ട്രാഫിക് പോലീസും വേണ്ടത്ര ഈ കാര്യത്തിൽ ഇടപെടുന്നില്ല. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട്. 

ഇനിയും പരിഹരിക്കുന്നില്ല എങ്കിൽ 
റോഡിൽ ഇരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 
ബുധനാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. 
ഇനിയും അപകടങ്ങൾ വരാതിരിക്കാൻ നമുക്ക് ഒന്നായ് മുന്നേറാം... 




കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന എന്റെ വീട് ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള ഭവനരഹിതര്‍ക്ക് പരാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

1,20,000 രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 7.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപവരെയും 1,20,000 രൂപയ്ക്ക് മുകളില്‍ മൂന്ന് ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയും അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 15 വര്‍ഷം.


സ്വന്തം പേരിലോ കുടുംബാംഗങ്ങളുടേയോ പേരിലോ വാസയോഗ്യമായ ഭവനം ഉള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. പരമാവധി വായ്പാ പരിധിയ്ക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 90 ശതമാനം തുക വരെ വായ്പയായി അനുവദിക്കും. 

അപേക്ഷകനോ കുടുംബാംഗങ്ങളോ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പദ്ധതി പ്രകാരം ലഭിച്ച/ലഭ്യമാകാവുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുന്നത്. 

തുക മൂന്ന് ഗഡുക്കളായി അനുവദിക്കും. 

അപേക്ഷ കോര്‍പ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും

പൊതുവേ ആളുകൾക്കുള്ള ഒരു ധാരണയാണ് കാർന്നോന്മാരുടെ സ്വത്ത് മക്കൾക്ക് ലഭിക്കുമെന്നുള്ളത്. അത്തരം മിഥ്യാധാരണയുടെ പേരിൽ മാതാപിതാക്കളെ പരിപാലിക്കാനും യാതൊരു താൽപര്യവും കാണിക്കാതെ ജീവിച്ചു പോരുകയും സ്വത്തിൽ അവകാശം ഉന്നയിക്കുകയും ചെയ്യുന്ന ആളുകൾ അനവധിയാണ്. 

ഒരാളുടെ ജീവിത കാലത്ത് അയാളുടെ പേരിൽ പോക്കുവരവ് ചെയ്തിരിക്കുന്ന വസ്തുക്കൾ അയാൾക്ക് ഇഷ്ടമുള്ളപോലെ കൈമാറ്റം ചെയ്യുകയോ എഴുതുകയോ മറ്റുകരണങ്ങൾ ചെയ്യുകയോ ആകാം. അപ്രകാരം ഒന്നും ചെയ്യാതെ, വസ്തുക്കളെ സംബന്ധിച്ച് യാതൊരു തീരുമാനവും പറയാതെ മരണമടഞ്ഞാൽ മാത്രമാണ് പിന്തുടർച്ച അവകാശ നിയമപ്രകാരം മക്കൾക്കോ അവകാശികൾക്കോ സ്വത്ത് വന്നുചേരുന്നത്.       
        
  
              കടപ്പാട്: അഡ്വ.ഷെറി ജെ തോമസ്

 കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക്  റോഡ് 
ഉദ്‌ഘാടനം 2017  ജനുവരി 11 ന്  3  മണിക്ക് . 
യു . പ്രതിഭ ഹരി എം.ൽ.എ 
യുടെ  അധ്യക്ഷതയിൽ 
മന്ത്രി  ശ്രീ. ജി. സുധാകരൻ നിർവഹിച്ചു.
 .

കായംകുളം പട്ടണത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി യു.പ്രതിഭാഹരി എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും
 50 ലക്ഷം രൂപ വിനിയോഗിച്ച് 
ഇന്റർലോക്ക് പാകി പുനരുദ്ധരിച്ച 
കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക് റോഡ് ന്റെ ഉദ്ഘാടനം 
കേരള പൊതുമരാമത്ത് & രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു

സിപിഐഎം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കായംകുളം പുല്ലുകുളങ്ങരയിൽ "വർത്തമാനകാല ഇന്ത്യ -യുവാക്കളും  വിദ്യാർത്ഥികളും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ 
എം.ബി രാജേഷ് എം.പി  ഉദ്ഘാടനം ചെയ്യുന്നു.


ജില്ലാ കളക്ടർ
ആലപ്പുഴ
  മാഡം ,
                  ആലപ്പുഴ ജില്ലയിൽ ദിനംപ്രതി ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമാണ് കായംകുളത്തെ കരീലക്കുളങ്ങര, കൊറ്റുകുളങ്ങര പ്രദേശങ്ങൾ. എന്നാൽ റോഡ് സുരക്ഷാ അതോറിറ്റിയുടെയും ട്രാഫിക് ഡിപ്പാർട്മെന്റിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ അനാസ്ഥയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം .ദിനംപ്രതി ഒരു മരണം എന്ന നിലയിലേക്കു കഴിഞ്ഞ ഒരു ആഴ്ചയിൽ ഹൈവേയിലെ പല പ്രദേശങ്ങളും മാറിയിരിക്കുന്നു.
                         
                     2017 -18 വർഷത്തെ കണക്കു പരിശോദിച്ചാൽ 32 പേരാണ് വിവിധ അപകടങ്ങളിൽ കായംകുളം മണ്ഡലത്തിൽ മാത്രം മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഒരാഴ്ച മാത്രം ദിവസേന ഒരാൾ എന്ന നിലയിൽ അപകടമരണം നടന്നിട്ടുണ്ട്. അപകടമരണം നടന്ന വീട് സന്ദർശിച്ചു ഹൃദയഭേദകമായ കാഴ്ചകൾക് സാക്ഷ്യം വഹിക്കുന്ന എം എൽ എ ആയി  മാറാൻ എനിക്ക് ഏറെ വിഷമം ഉണ്ട് . ഇനി ഒരു അനാസ്ഥ ഡിപ്പാർട്മെന്റിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു  നിന്നും ഉണ്ടാകുവാൻ പാടില്ല. ആയതിനു പ്രിയപ്പെട്ട  ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നല്കണമെന്നു അറിയിക്കുന്നു .  


                                                   

സ്നേഹപൂർവ്വം
അഡ്വ.പ്രതിഭ എം. എൽ. എ 




കായംകുളം മണ്ഡലത്തിൽ ഭഗവതിപ്പടി -കരീലക്കുളങ്ങര - മല്ലിക്കാട്ടുകടവ് - ബാക്‌വാട്ടർ റോഡിനു 20 കോടി രൂപയുടെ അംഗീകാരം കിഫ്ബിയിൽ നിന്നും ലഭിച്ചു.

9.61 കിലോമീറ്റർ നീളമുള്ള റോഡ് ആധുനിക ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ നിലവാരത്തിലാണ് നിർമ്മിക്കുന്നത്.പത്തിയൂർ പാലം അടക്കം എട്ടോളം ചെറുതും വലുതും ആയ കൽവെർട്ടുകൾ, ട്രാഫിക് സേഫ്റ്റി വർക്കുകൾ, സൈൻ ബോർഡ്‌കൾ എന്നിവ സ്ഥാപിക്കും.


അഡ്വ.യു പ്രതിഭ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെ ജുമുഅ പ്രാര്‍ത്ഥന നടത്തുന്നതിന് അനുവാദം നല്‍കുവാന്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനക്കായി പോകുവാന്‍ കോളേജ് അധികൃതര്‍ അനുവദിക്കുന്നില്ല എന്ന്  കാണിച്ച് എം.എല്‍.എയ്ക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിരുന്നു. എംഎൽഎ ഈ വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.


കായംകുളം മണ്ഡലത്തിൽ  യു .പ്രതിഭ  എം എൽ എ  യുടെ  വികസനനിധിയിൽ നിന്നും ഇരുപത്തേഴു ലക്ഷം  രൂപ വിനിയോഗിച്ചു പുനരുദ്ധരിച്ച മൂന്നു റോഡുകൾ  പുതുവത്സരദിനത്തിൽ തുറന്നുകൊടുത്തു.

കായംകുളം നഗരസഭ വാർഡ്  ഇരുപത്തിയഞ്ചിൽ  കാരൂര്ച്ചിറ ചെന്തിട്ട റോഡ് ,  വാർഡ്  ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട്  കരുമതലക്കൽ റോഡ് ,  വാർഡ്‌ ഏഴിൽ കായംകുളം നഗരസഭ വാർഡ്  ഇരുപത്തിഅഞ്ചിൽ  കാരൂര്ച്ചിറ ചെന്തിട്ട റോഡ് ,  വാർഡ്  ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട്  കരുമതലക്കൽ റോഡ് ,  എരുവ  പോസ്റ്റ് ഓഫീസ് എന്നിവയാണ്  നിർമ്മാണം പൂർത്തീകരിച്ചു  നാടിനായി സമർപ്പിച്ചത്  

 പ്രതിഭ  എം  എൽ  എ
യുടെ  സ്പെഷ്യൽ  ഫണ്ട് 


വിനിയോഗിച്ചു നിർമ്മിച്ച മൂന്നു റോഡുകളുടെ ഉത്‌ഘാടനം

01-01-2018
  പുതുവർഷത്തിൽ    
ബഹു  എം എൽ എ നിർവഹിച്ചു 

1. എരുവ  പോസ്റ്റ് ഓഫീസ് റോഡ്   കായംകുളം നഗരസഭ 


2. കരുമതലക്കൽ  ചെന്തിട്ട റോഡ്  കായംകുളം നഗരസഭ 



3. കാരൂർ ചിറ ചെന്തിട്ട  റോഡ് - കായംകുളം നഗരസഭ




    TRENDING

    Top Featured

    [Blogs][carousel animated][#FF0000]

    pra?????a

    {picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

    Contact Form

    Name

    Email *

    Message *

    Powered by Blogger.