February 2020

സമൂഹ മാധ്യമങ്ങൾ ഇന്ന് ഏറെ ചർച്ച ചെയ്ത ചെറിയ മകൻ ക്വാഡന്റെ വേദനയാണിത്.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ ഇത് കാണുവാൻ കഴിയൂ.. ഇത് വിദേശത്താണ് നടന്നതെങ്കിലും നമ്മൾ അറിഞ്ഞും അറിയാതെയും എല്ലായിടവും ഇത് നടക്കുന്നുണ്ട്.. പ്രപഞ്ച സൃഷ്ടിയിൽ പലതരം വ്യത്യസ്തതകൾ ഉണ്ട്. ജനിതക ഘടനയിലും വൈജാത്യങ്ങൾ ഏറെ  ഉണ്ടാകാം.. ഒന്നിനെയും വേദനിപ്പിച്ച് പരിഹസിക്കാൻ ആർക്കും അവകാശമില്ല.. ബോഡി ഷെയിമിങ്ങിന് ആരേയും വിധേയരാക്കേണ്ടതും ഇല്ല..
                  വിദ്യാലയങ്ങളിൽ പലതരം പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾ ആണ് വരുന്നത്.. സ്വന്തം കുഞ്ഞിനെ പാറക്കെട്ടിൽ അടിച്ചു കൊല്ലാൻ മടിയില്ലാത്ത അമ്മയുടെ കഥ ഞെട്ടലോടെ അറിഞ്ഞ നമ്മൾ അറിയേണ്ടതാണ് ഗർഭാവസ്ഥയിലും മുലയൂട്ടുമ്പോഴും നമ്മുടെ ചിന്ത കുഞ്ഞിലേക്കും സ്വാധീനം ചെലുത്തും.. അല്ലാത്ത കേസും വരാം.. സാഹചര്യങ്ങൾ ഒരളവ് വരെ വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്..അതുകൊണ്ട് നമ്മൾക്ക് നമ്മളുടെ മക്കൾക്ക് പാഠപുസ്തകങ്ങളോടൊപ്പം നന്മയുടെയും സ്നേഹത്തിന്റെയും കൂടി പാത തുറന്നു കൊടുക്കാം..
            കൂടെയുള്ളവർ മറ്റുള്ളവരുടെ കാഴ്ചയിൽ കുറവുകൾ ഉള്ളവർ അവരെയും ഒപ്പം ചേർക്കാം.. ചേർത്തു നിർത്താം...
                       കുഞ്ഞ് ക്വാഡന് 9 വയസ്സേ ആയിട്ടുള്ളൂ.. മറ്റുള്ള കുട്ടികൾ എത്ര പരിഹസിച്ചിട്ടാവാം എന്നെ കൊന്നു തരൂ അമ്മേ എന്ന് ആ കുഞ്ഞ് ഹൃദയം പൊട്ടി കരഞ്ഞു പറഞ്ഞത്..നമ്മളാരും പരിപൂർണ്ണരല്ല, അമാനുഷികരുമല്ല.. കുറവുകൾ ഉണ്ട് എല്ലാവർക്കും ..അത് തിരിച്ചറിഞ്ഞ് മറ്റുള്ള കുട്ടികൾ , അല്ല മുതിർന്നവർ ആരാണെങ്കിലും അവരെ വേദനിപ്പിച്ച് പരിഹസിക്കാതെ ബോഡി ഷെയിമിങ്ങിന് വിധേയരാക്കാതെ കൂടെ ചേർത്തു നിർത്താം.
                           ചിലപ്പോൾ നമ്മൾക്ക് അവർക്ക് ഒന്നും നൽകാൻ കഴിയില്ലായിരിക്കാം. പക്ഷേ ആത്മവിശ്വാസം കൊടുക്കാൻ കഴിയും.. പരിഷ്ക്കാരികൾ എന്ന് അവകാശപ്പെടുന്നവരുടെ തന്നെ ചില സ്വഭാവങ്ങൾ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.. രോഗപീഢയാൽ ക്ഷീണിതരായി കഴിയുന്നവരെ സന്ദർശിക്കുമ്പോ നിങ്ങൾക്ക് ഇപ്പോ നല്ല മാറ്റമുണ്ട്.. മിടുക്കനായിരിക്കുന്നല്ലോ, മിടുക്കി ആയിരിക്കുന്നല്ലോ എന്ന് നമ്മൾക്ക് പറയാമല്ലോ. മറിച്ച് രോഗബാധിതരെ കണ്ടാൽ ക്ഷീണിച്ച് മരിക്കാറായല്ലോ എന്ന് . പറയുന്നവരെയും എനിക്കറിയാം.. അതെ നമ്മുടെ ഒരു വാക്കും ആരുടെയും ജീവനെടുക്കാതിരിക്കട്ടെ .. നമ്മൾക്കും മറ്റുള്ളവരുടെ ആത്മവിശ്വാസത്തിനായ് അണിചേരാം..
                       കുഞ്ഞ് മകൻ ക്വാഡനോടും അമ്മയോടും നിങ്ങളെ പരിഹസിച്ചവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.. ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും പുതിയ തലമുറ ശീലമാക്കാതിരിക്കാൻ ക്വാഡന്റെ പ്രശ്നം വഴിവെക്കട്ടെ.. ഇങ്ങ് കൊച്ചു കേരളത്തിൽ ഞങ്ങൾ ഭിന്നശേഷിക്കാരെ ഒപ്പം നിർത്താൻ ശ്രമിക്കുന്നുണ്ട്. പരമാവധി..
                    "ക്വാഡൻ  ഈ കൊച്ചു കേരളത്തിൽ നിന്നും നീ ഒരു പാട് അകലെയാണ് മകനെ ..എങ്കിലും കാണാമറയത്ത് നിന്നും കെട്ടിപിടിച്ച് നിനക്ക് ഒരായിരം ഉമ്മ .."

എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്ന ഒരു പൊതുബോധത്തിൽ നിന്നും നമ്മുടെ സമൂഹം ഉണരേണ്ടതിന്റെ അനിവാര്യതയിലേക്കാണ്ട് എന്റെ ഈ കുറിപ്പ്... രാവിലെ ഹെൽത്ത് സബ്ജക്ട് കമ്മറ്റിയിൽ പങ്കെടുത്തു. ഷൈലജ ടീച്ചറുമൊത്ത്.. ബജറ്റിൽ ആരോഗ്യ രംഗത്ത് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അധിക ഫണ്ട് വകയിരുത്തുന്നതിനെക്കുറിച്ചും ഒക്കെ വിശദമായ സബ്ജക്ട് കമ്മറ്റി .. ഇറങ്ങാൻ നേരം കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ തുടർ പ്രവർത്തനത്തെ ക്കുറിച്ചും ടീച്ചറോട് സംസാരിച്ചു. എല്ലാം വേഗമാക്കാം മോളെ എന്ന മറുപടി തന്നു. തുടർന്ന് ഹെൽത്ത് സെക്രട്ടറിയോടും സംസാരിച്ചു. വേഗമാക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടു...
                 തുടർന്ന് ഹൈവേയിൽ ലൈറ്റ് ഇടുന്നതിനെക്കുറിച്ച് (നേരത്തെ ഉണ്ടായിരുന്നില്ല) എൽ എ ഫണ്ട് പ്രത്യേക അനുവാദം വാങ്ങിച്ചിട്ടും എന്താണ് ഭരണാനുമതി ലഭിക്കാത്തത് എന്ന് Follow up തുടങ്ങി.. ഇതൊക്കെ വേഗം തരേണ്ടതല്ലേ. As early As Possible എന്നല്ലേ ഉദ്യോഗസ്ഥർ ചിന്തിക്കേണ്ടത്... വെളിച്ചം കൊടുക്കാനും അപകടം കുറക്കാനുമാണ് എം എൽ എ ശ്രമിച്ചത്.. അപ്പോഴാണ് PA പറയുന്നത് ആ സെക്ഷനിലെ സ്റ്റാഫിന്റെ അമ്മ മരണപ്പെട്ടെന്ന്. അനുശോചനം അറിയിക്കുന്നതിനൊപ്പം പറയട്ടെ പകരം മറ്റൊരാൾ ചെയ്യാനുള്ള സംവിധാനം വേണ്ടതാണ്.. വീണ്ടും അതു വൈകുന്നു. എം എൽ എയുടെ തെറ്റാണോ.🤔 അല്ല എന്ന് തന്നെ ഉത്തരം... പക്ഷേ ജനം ഈ നടപടി ക്രമത്തെ ക്കുറിച്ച് അറിയുന്നുണ്ടോ🥺 :
                            അടുത്തത് കിഫ്ബി റോഡ് സമയബന്ധിതമായി തീർക്കുന്നതിനുള്ള ഇടപെടൽ.. കോൺട്രാക്ടറെ വിളിച്ചു.. അദ്ദേഹത്തിന്റെ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാരിലൊരാൾ തല്ലിയ കാര്യം പറഞ്ഞു. തല്ലാൻ പാടില്ല തെറ്റ് തന്നെയാണ്.. റോഡ് സമയബന്ധിതമായി തീർക്കാൻ ഞാൻ പെടാപ്പാട് പെടുമ്പോഴാണ് ഈ വിധം കലാപരിപാടികൾ : ശേഷം കോൺട്രാക്ടർ പറഞ്ഞു 9 മാസമായി കേരള വാട്ടർ അതോറിറ്റി യിലേക്ക് രണ്ട് കലുങ്കുകൾ പണിയുന്നയിടത്തെ ക്രോസ് പൈപ്പ് ലൈൻ മാറ്റുന്നതിനുള്ള ഉള്ള പണം അടച്ചിട്ടെന്നും എന്നാൽ എന്നാൽ ഈ ഒമ്പത് മാസമായിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് . യാതൊരുവിധ നടപടി ഉണ്ടായില്ല എന്നും . ഞാൻ ഓർക്കുന്നു ഭഗവതിപടി മല്ലികാട്ടുകടവ് എട്ടു കിലോമീറ്റർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഞാൻ ചെന്നപ്പോൾ വാട്ടർ അതോറിറ്റിയുടെ അസിസ്റ്റൻറ് എഞ്ചിനീയറിനോട് നേരിട്ട് ഇക്കാര്യം പറഞ്ഞത്.എന്നിട്ടുംനാളിതുവരെ അവർ ഇത് ചെയ്തില്ല . ഇന്ന് ഞാൻ വീണ്ടും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ചു വേഗമാക്കാൻ നിർദ്ദേശിച്ചു .ശമ്പളം വാങ്ങുന്ന നന്ദിയില്ലായ്മയുടെ പ്രതീകങ്ങളായി ഉദ്യോഗസ്ഥർ മാറുന്നത് മൂലം പഴി കേൾക്കുന്നത് ജനപ്രതിനിധികളാണ്. ഇവിടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കോൺട്രാക്ടർ പണം അടച്ചിട്ടും കാലതാമസം വരുത്തി.. ഉത്തരവാദിത്വം വാട്ടർ അതോറിറ്റിയുടെ തന്നെ.. ഇത് ജനങ്ങൾ അറിയുന്നില്ല . ഇതാണ് ജനങ്ങൾ അറിയേണ്ടത്.. ഉഴപ്പൻമാരും ഉഴപ്പികളുമായ ഉദ്യോഗസ്ഥരോട് (നല്ല ഉദ്യോഗസ്ഥരോടല്ല ഇത് പറയുന്നത്) " നിങ്ങൾക്ക് ശമ്പളം വാങ്ങി ഫുഡ് അടിച്ചു സുഖലോലുപതയിൽ കഴിയുവാനുള്ള ഉള്ള ലാവണങ്ങൾ അല്ല സർക്കാർ സ്ഥാപനങ്ങൾ " ഇതാണ് ജനം ചോദ്യം ചെയ്യേണ്ടത് ... ഇതാണ് ജനം അറിയേണ്ടത്.
                           അടുത്തത് സ്കൂൾ കെട്ടിടം .. കോൺട്രാക്ടർ സബ് കോൺട്രാക്ടർക്ക് പണം കൊടുക്കില്ല. ഫോണും എടുക്കില്ല. എം എൽ എമാരുടെ സ്വപ്ന പദ്ധതികൾ ആണ് ഇത്തരക്കാർ മൂലം മെല്ലെ ആകുന്നത്.. ഓരോ നിർമ്മാണ പ്രവർത്തനവും സമയ ബന്ധിതമായി പൂർത്തി യാക്കിയില്ലെങ്കിൽ അത് അനീതി തന്നെയാണ്. ജനപ്രതിനിധികൾക്ക് ഫണ്ട് അനുവദിക്കാനും Follow up ചെയ്യാനും അല്ലേ കഴിയുള്ളൂ.. ഇതും ജനം അറിയണം..
             . കായംകുളം ടെക്സ്മോ റോഡ് പലരും എം എൽ എ എന്ന നിലയിൽ എന്നോട് ചോദിക്കാറുണ്ട്. സത്യമാണ് എന്നോടാണ് ചോദിക്കേണ്ടത്. പക്ഷേ സത്യാവസ്ഥ അറിയണമല്ലോ .. ടെക്സ് മോ ഷഹീദർ പള്ളി മാർക്കറ്റ് പുതിയിടം റോഡ് നബാർഡിൽ ഉൾപ്പെടുത്തി തുടങ്ങി. ഒരു കള്ള കോൺട്രാക്ടർ നെറിയില്ലാത്തവൻ മെഹബൂസ് വന്നെടുത്തു... സിനിമാ പിടിക്കാൻ ഇടക്ക് പോയി കോൺട്രാക്ടർ എന്നും കേൾക്കുന്നു..എന്തായാലും റോഡ് പണി സമയബന്ധിതമായി തീർക്കാൻ കഴിഞ്ഞില്ല. ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുഞാൻ ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരക്കാരെ മേലിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അനുവദിക്കരുത്. അത്രയുംതെറി നാട്ടുകാർ വക ജനപ്രതിനിധികൾക്ക് കേട്ടിട്ടുണ്ടാവും... ആരെങ്കിലും ഉദ്യോഗസ്ഥരെ ഒരു ഫോൺ ചെയ്തു പോലും ചോദിക്കില്ല... 
                        നല്ല കോൺട്രാക്ടർ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. ഉദ്യോഗസ്ഥർ കൃത്യമായും സമയബന്ധിതമായും ഇടപെട്ട് പ്രവൃത്തികൾ തീർക്കുക.. കളക്ടർമാർ എം എൽ എ വർക്കുകൾ മോനിറ്റർ ചെയ്യുക.. ഇതൊക്കെ ചെയ്യണം. 10 ലക്ഷം രൂപയുടെ പ്രവർത്തി തീർക്കാൻ 150 ദിവസം , 40 ലക്ഷം വർക്ക് തീർക്കാൻ 150 ദിവസം .. ജില്ലാ പഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കുസ്യതി എങ്ങനെയുണ്ട്..ചുമ്മാ അങ്ങ് തട്ടും.. ഒന്നിനും ഒരു വ്യക്തതയുമില്ല.. ഇനി ചില കെട്ടിടങ്ങൾ ചെയ്താൽ ഇലക്ടിഫിക്കേഷൻ ഉണ്ടാവുകയേ ഇല്ല.. ഇതൊക്കെ ജനപ്രതിനിധികൾ അനുഭവിക്കുന്ന പച്ചയായ അനുഭവങ്ങൾ.. ഓരോ ഫോൺ കാളിലും ഞങ്ങളുടെ എനർജി എത്രയാണ് നഷ്ടപ്പെടുന്നത് എന്നറിയാമോ. പക്ഷേ ഈ follow up ആരും അറിയാറില്ല..
                       ജനപ്രതിനിധികൾ ചെയ്യുന്ന ആത്മാർത്ഥത പലപ്പോഴും പല ഉദ്യോഗസ്ഥർക്കും ഇല്ല .. വൈകി എത്തുന്ന നീതി അനീതി ആണ്.. ഉദ്യോഗസ്ഥരെ ഭയക്കാതിരിക്കുക. ജില്ലാ കളക്ടർ ഉൾപ്പെടെ ആരെയും ജനം ഭയക്കാതെ ഇരിക്കുക. ജനാധിപത്യ സംവിധാനം അത് പ്രവർത്തിക്കുന്നത് തന്നെ ജനങ്ങൾക്ക് വേണ്ടിയാണ്...

TRENDING

Top Featured

[Blogs][carousel animated][#FF0000]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.